കമാ… എന്ന കവിത!

“കൊട്ടാരം കവികളെ,
കനകകിരീടത്തെപ്പറ്റി
കനകാസനത്തെപ്പറ്റി
കവിതകെട്ടുക
കൊട്ടാരക്കെട്ടിലെ
കെടുകാര്യസ്ഥതയെ
കൽത്തുറുങ്കിലെ
കരിംകൊലയെ
കാണരുത് കേൾക്കരുത്

കരിഞ്ചോര കണ്ടാലുടൻ
കണ്ണുകൾ കൂട്ടിയടക്കുക
കൊടും നിലവിളി കേട്ടാലുടൻ
കാതുകൾ കൊട്ടിയടക്കുക

കണ്ടില്ലെന്നു നടിക്കുക
കേട്ടില്ലെന്നു നടിക്കുക

കണ്ണുകൾ ഇറുക്കിയടച്ചാൽ
കാതുകൾ അരക്കിട്ടടച്ചാൽ
കഞ്ഞീം ചമ്മന്തീം മോന്താം

കരകടലെടുത്തു പോയാലും
കുലംമുടിഞ്ഞു പോയാലും
കാലം കടന്നു പോയാലും
കമാന്നു മിണ്ടരുത്

കൊട്ടാരം കവികളെ,
കവിതാവാഴ്ത്ത് തുടരു.

– ശ്രീ. രവി, കല്ലറക്കുഴി